Posts

Showing posts from September, 2025

താലികെട്ട്

നാലുമണികെട്ടിൽ നാൽപ്പതു കിളികൾ  നാരായ പാട്ടും കേട്ടിരുന്നു.  നാടുകാണിക്കൊരു നങ്ങേലി പെണ്ണിനെ  നാടുകടത്തുവാൻ മോഹമെന്ന്‌.  നാക്കില നീട്ടി സദ്യയും വേണം  നാട്ടിലൊരൊന്നര ഏക്കറും വേണം.  നാലുപറക്ക്‌ നെല്ലും കുത്തി നാട്ടാരേം കൂട്ടി താലികെട്ടും. നല്ല നാടൻ പാട്ടുമായ് ഏറ്റുചൊല്ലും.

നാട്യക്കാരൻ

കെട്ടി ആടുവാൻ ഉണ്ടൊരു വേഷം  കത്തിയും കരിയും മാറി നിൽക്കും അഭിനയ പാടവം കൈയടിക്കും.  മാറിവരച്ചൊരു അക്ഷരതെറ്റിനാൽ കൊട്ടിയടച്ചൊരു വാതിലിൻ മുൻപിലായ്‌ കേണൊരു ഗാനവും ആലപിച്‌,  ഒറ്റകാലണ മുക്കാലിയുമായ് ജീവന് താളവുമേകുവാനായ്  നാടുവിടുന്നൊരു സന്തതി ഞാൻ.  നാട്യക്കാരനാം സന്തതി ഞാൻ.