Posts

SEO With Schema Markup

കാളിദാസ കൽപ്പന

കണ്ണടച്ച് പോകയാൽ  കാണുവതിന്നിൻ മുഖം.  കേട്ടു കേൾവിയില്ലൊരാൾ കേൾക്കുവതിന്നിൻ സ്വരം.  കിനാവ് കണ്ടു കാട് കേറി  കാല് തെന്നി വീണതും  കൈ പിടിച്ചുയർത്തി കൂടെ  കൂട്ടിനായി നിന്നവൾ.  കൂട്ടുകൂടാൻ ഞാൻ വെറുമൊരു  കാളിദാസ പൈതലും,  കാഴ്ചയേകി കൺ തുറക്കാൻ  കളമടക്കി വാഴുമെൻ  ദേവിതൻ തനൂജയോ.  കാത്തുനിൽക്കും നമുക്കായ് കാലമെത്ര പോകിലും കാരണമതിന്നൊതില്ല,  കാളിദാസ കൽപ്പന.   ഇത് കാളിദാസ കൽപ്പന. 

മുണ്ട്‌

അരക്കു കുറുകെ മുറുക്കി   ഉടുക്കുവാൻ എനിക്കുമുണ്ടൊരു മുണ്ട്‌ വില നന്നേ പിടിച്ചതാണെന്നുടെ  സ്വർണ്ണ കരയുള്ള മുണ്ട്‌ .  ഓണത്തിനമ്പലമൊന്നു കണ്ടീടുവാൻ  ആണ്ടിലൊരിക്കലീ മുണ്ട്‌.  കൈ കൊട്ടി കളിച്ചുകൊണ്ടാടിത്തിമിർക്കുവാൻ  മടക്കി കുത്തുമെൻ മുണ്ട്‌.  സൈക്കിളിൻമീതെ വമ്പു കാട്ടീടുവാൻ  തൂവെള്ള നിറമുള്ള മുണ്ട്‌.  നാലാളുപോകുമിടമൊന്നു കാണുവാൻ  നാട്ടുകാർക്കുള്ളപോൽ  നല്ല മുണ്ട്‌.  നാഭി നിറയുമെൻ ആശ നിറവേറ്റാൻ  പട്ടിൽ നെയ്തൊരു മുണ്ട്‌.  മാറാല നൂലുപോൽ നിക്കറുമിട്ട എൻ  സ്വപ്നത്തിലുള്ളതാണിന്നീ മുണ്ട്‌.

നീലി

നട്ട പാതിരാ നേരത്തു  നല്ല നിലാവുള്ള കാലത്തു   നാണിച്ചു നിൽക്കണതെന്താണ്  നാടോടിപ്പെണ്ണേ നീലികുട്ടി. നാക്കില നീട്ടി ഇരുന്നാട്ടെ  നാടോടി കൂട്ടം വിളംബാം ഞാൻ  നീട്ടി ഒഴിക്കുവാൻ തന്നീടാം  നാലു രുചിയുള്ള ചെഞ്ചോര  നാക്കാലെ വെറ്റില ചവച്ചീടാൻ  നാലടി നീളത്തിൽ കോളാമ്പി  നീണ്ടു നിവർന്നു കിടന്നീടാൻ  നറു പാലപ്പൂവിൻ പട്ടുമെത്ത. Note: "നാലു രുചിയുള്ള ചെഞ്ചോര" - 4 types of blood group.

എൻ മകൻ

ആശിച്ചതെല്ലാം കയ്യിലൊതുക്കാൻ  ആകാശം മുട്ടേ പാത ഒരുക്കാം.  ആനന്ദത്തോടെ തോഴിയെ വിളിക്കാം അന്തിയൊരെണ്ണം കൂടെയും നിൽക്കാം.  സ്നേഹിതരൊത്തൊരു യാത്രയും കൂടി  സന്ദേഹമില്ലാതെ അലഞ്ഞു നടക്കാം.  ആണ്ടിലൊരിക്കൽ ഉറക്കമൊഴിക്കുവാൻ   എൻ മകൻ നിൻ മകൻ വേറെ അല്ലോ.  

മേട ചുണ്ടൻ

ആർത്തു പറഞ്ഞു ആർപ്പോ  ഏറ്റുപറഞ്ഞു ഇർറോ ആലുങ്കാട്ടെ ആ-മേട ചുണ്ടൻ്റെ അമരത്തു നിന്നവൻ ഉറഞ്ഞു തുള്ളി.  മെല്ലെ തലോടിയും തഞ്ചത്തിൽ കൊഞ്ചിയും  പുഴയോട് തുഴയായ് മുത്തമേകി.  കിന്നാരം ചൊല്ലുന്ന വള്ളത്തിൻ മുൻപിലായ് പരലുകൾ ആനന്ദ നൃത്തമാടി   വട്ടം വലിച്ചൊരു പാശവും വെട്ടി  പഞ്ചാര കപ്പിലും മുത്തമിട്ടു.

ചെമ്പട്ട്‌

ഈറനണിഞ്ഞു ദേവിയെ കാണാൻ കാലേ പുലരിയിൽ പോയിടുമ്പോൾ  ഈർക്കിലിൻ  കമ്പുമായ്‌ കൂട്ടിനും  കാവലായ് വന്നോട്ടേ ഞാനെന്നു പൊന്നുണ്ണികുട്ടൻ.  തുളസി കതിരിൻ പവിത്രമാം ചൈതന്യം   ഉപാസകന്‍ ചൊല്ലി അകറ്റിയപ്പോൾ  ചെമ്പട്ടുടുത്തൊരു ദേവിതൻ പട്ടിന്മേൽ   അഗ്നിയൊരല്പം കുസൃതി കാട്ടി.  പുണ്യാഹമില്ല, പാലുമില്ല, കരിക്കുമില്ല  അഗ്നിക്കുറക്കം ഏകിടുവാൻ.  ഇറ്റിറ്റു വീണതന്നമ്മതൻ കണ്ണുനീർ   ഈർക്കിലിൻ കമ്പുകൊണ്ടാഞ്ഞു കുത്തി,  വീശി എറിഞ്ഞുണ്ണി ചെമ്പട്ടിന്മേൽ.  ശിം എന്ന ചീറ്റൽ കേട്ടൊന്ന് പൂജാരി  കണ്ണും മിഴിച്ചൊന്നു നോക്കിയപ്പോൾ  ദേവിതൻ  ദേഹമലങ്കരിച്ചീടിനാൽ  ചെമ്പനീർ പൂവായ് മാറിയഗ്നി. പുതു ചെമ്പട്ടിൻ ചേലയായ് ഭൂഷിതമായി.

ഏകൻ

കലുഷിതം, കലഹം, കാഹളം ഉറ്റവർ അന്യനായ് ഏകൻ  തീരാനോവായ്‌ പാദസ്പർശം.  പട്ടുമെത്ത ഒരുക്കി കടത്തിണ്ണകൾ കാവലായ്‌ ശുനകനും കൂട്ടരും.  ഒരുനാൾ കിട്ടി അവനൊരു സ്വർണ്ണമുട്ട. വാനം പുൽകി മാളിക ഒരുങ്ങി   മോടിയേകാൻ നാല് ചക്രവും.  കലഹം പൂമാലയുമായ് കാൽക്കൽ വീണു  കാഹളം തേനരുവിയായ്, പാലാഴിയായ്. ഉറ്റവരില്ലാത്തേകന് മാല ഭൂഷണം  കാവലായ് കാണും ശുനകൻ,  എന്ന് സ്വന്തം ഏകൻ....