Posts

Showing posts from June, 2022

ചോദ്യങ്ങൾ

മുഖം വ്യക്തമാണ്, മനസോ ശബ്ദം ശക്തമാണ്,ആശയമോ കാഴ്ച്ച സൂക്ഷ്മമാണ്, വീക്ഷണമോ ഗന്ധം കോമളമാണ്, നിനക്ക് ചുറ്റുമോ സ്പർശം മാധകമാണ്,വ്യക്തിയോ കേൾവി ഉത്തമമാണ്, വാർത്തയോ ജീവിതം ചോദ്യങ്ങളാണ്,ഉത്തരമോ

കൊമ്പൻ

ഇളം കൈയാൽ പിഴുതു മാറ്റി  ഒരു ചെറു പുൽകാമ്പ്. നെറ്റിയിൽ അമർത്തി, വലിച്ചടിച്ചു  ചെറു ചിരിയോടെ, തല കുലുക്കി. പൊടി തട്ടി കീഴ്മേൽ മറിഞ്ഞു, നാലുകാലും ഉറപ്പിച്ചുകൊണ്ടലറി, അച്ഛനെപ്പോൽ കൊമ്പുകൾ എനിക്കും വേണം.

വീണ

വിറകൊണ്ട തന്ത്രികൾ കരഞ്ഞു തുടങ്ങി, രാഗ ലയ താളമായി. അശ്രു പൊഴിക്കാൻ ഇല്ലത്രെ കണ്ണുകൾ, വാവിട്ടു കരയുവാൻ നൂലിഴകൾ മാത്രം. കെട്ടിമുറുക്കി മെരുക്കിയ തന്ത്രികൾ, വിറച്ചു തുടങ്ങി ഒരു നിനം. ആഹാ എന്തൊരു മാധുര്യം, ആരോ പറഞ്ഞു...

ഇരുട്ട്

 ഇല്ല, ഇനി ഒരു ഉറക്കം ഇരുളിൻ തടവറക്കുള്ളിലെ ഞെരുക്കം. അമരത്തിൽ ഉലയുന്ന കൊടുങ്കാറ്റിനെ പോൽ, ചുവടുവെക്കുന്നു മനം ഭീതിയാൽ. മറ നീക്കി ഉയരുന്ന പൊയ്മുഖങ്ങൾ, കാമ ദാഹത്താൽ വിരിയുന്ന ഭാവനകൾ. അറിയണം, പേടി ഇരുളിനെയോ, അതോ ഇരുളിൻ മറയിലെ കൈകളെയോ...

സഞ്ചാരി

ആരും ഇല്ലാതെ, ഒന്നുമേ ഓർക്കാതെ, പോകാം നമുക്കൊരു യാത്ര. ആശതൻ അതിരുകൾക്കപ്പുറമായി, ആകാശ വീഥികൾക്കധീതമാം യാത്ര. നിൻ്റെ നിഴലിൻ കൈ പിടിച്ചു, രാപ്പകലില്ലാതെ സഞ്ചരിക്കാം, അലതെല്ലുമില്ലാതെ അലയാം, കണ്ടു മറഞ്ഞൊരു സഞ്ചാരിയെപോൽ.

അവൻ

 എരിഞ്ഞണയുവാൻ ഇനിയും ബാക്കി  എരിഞ്ഞു തീരില്ലെന്നും ചിലർ ആഴിയിൽ അമ്മാനമാടിയും, ആർത്തുലച്ചും പോയിരുന്നത്രെ അവൻ. ആരുടെയോ കാവലാളായ് , കരുതലായ്  ചിരിച്ചു നടന്നതും അവൻ. മായാതെ നിൽക്കുമാ ചിരി ആരുടെയോ നൊമ്പരമായി, ഇടരറ്റ സ്നേഹത്തിൻ കയ്യൊപ്പായി.